അങ്ങനെ ഞാനും ....

കമ്പെടുക്കുന്നവനൊക്കെ വേട്ടക്കരനും, വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടുമാകുമെങ്കില്‍ ഞാനും....!


പടത്തില്‍ ക്ളിക്കിയാല്‍ വലുതായി കാണാം.

Friday, September 21, 2007

ഒരു ചതയക്കാഴ്ച!

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയ്ക്കടുത്താണ്‌ കന്നേറ്റില്‍ ആറ്‌. ഇവിടെ എല്ലാവര്‍ഷവും ഓണക്കാലത്ത്‌ ചതയ ദിനത്തില്‍ വള്ളംകളി മത്സരങ്ങള്‍ നടത്തപ്പെടുന്നു.
(കന്നേറ്റി പാലത്തില്‍ നിന്നും പോലീസിനെ പറ്റിച്ച്‌ എടുത്തത്‌)
ഞങ്ങള്‍ തയ്യാര്‍... ശക്തരായ അമരക്കാര്‍!

ഓരോ വള്ളത്തിലും നൂറിനുമീതേ തുഴക്കാര്‍- ചുണ്ടന്‍ വള്ളങ്ങള്‍ക്കുമാത്രം സ്വന്തം


കാഴ്ചകാരും തയ്യാര്‍.. ഇനി ആവേശപ്പെരുമഴ!


അലപ്പാടും, ശ്രീഗണേഷും, ജവഹര്‍ തായങ്കരിയും, ചമ്പക്കുളവും മാറ്റുരയ്ക്കുന്നതിനുമുന്‍പ്‌ അണിനിരന്നപ്പോള്‍!

ഓണക്കാല ചതയക്കാഴ്ച ഓണംകഴിഞ്ഞപ്പോഴാണോ എന്നാണോ? ഇരുപത്തിയെട്ടാവോണം വരെ ഓണമാണന്നാണ്‌ ഞങ്ങള്‍ ഓണാട്ടുകരക്കാരുടെ പഴയവിശ്വാസം! ഇരുപത്തിയെട്ടാവോണം മൃഗങ്ങളുടെ ഓണമാണ്‌. അന്നാണ്‌ ഓച്ചിറപടനിലത്തെ പ്രശസ്തമായ ഇരുപത്തിയെട്ടാമോണാഘോഷം.തങ്ങളുടെ കരയുടെ അഭിമാനമായ കെട്ടുകാളകളെ ഓച്ചിറയിലേക്ക്‌ എല്ലാകരക്കാരും ആനയിക്കുന്ന ഓണാട്ടുകരയുടെ ഇരുപത്തെട്ടാവോണം! അതുകൊണ്ട്‌ ഇത്‌ താമസിച്ചിട്ടില്ല!!